കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുയൂ ഖിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൗ ഡിസംബ റിൽ 27 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവന്ന പരിശോധനകളാണ് ഇതിന് കാരണം. ഒരുമാസത്തിനകം 500ലധികം പേരെയാണ് ഇവിടെനിന്ന് പരിശോധനയിൽ പിടികൂടിയത്.
നിരവധി കൈയേറ്റം ഒഴിപ്പിക്കുകയും നിയമം ലംഘിച്ച് നടത്തിയ നിരവധി കടകൾ പൂട്ടിക്കുകയും ചെയ്തു. തെരുവു കച്ചവടക്കാർക്കെതിരെയും കർശന നടപടിയുണ്ടായി. 2017 ഡിസംബറിൽ 1044 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2018 ഡിസംബറിൽ 841 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. താഴ്ന്ന വരുമാനക്കാരായ വിദേശികൾ ചേരിയിലെന്ന പോലെ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖിൽ നേരത്തേ പിടിച്ചുപറി സംഘങ്ങൾ വ്യാപകമായിരുന്നു. വഴിയാത്രക്കാരെ തടഞ്ഞുനിർത്തി കവർച്ച പതിവായതോടെ മലയാളി സമൂഹവും സംഘടനാ നേതാക്കളും ഇടപെട്ട് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ കൂടുതൽ ശ്രദ്ധപതിപ്പിച്ചതോടെയാണ് കുറ്റവാളികൾ ഒതുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.