കുവൈത്ത് സിറ്റി: പക്ഷിപ്പനിയെ തുടർന്ന് യൂറോപ്യൻ രാജ്യമായ സ്വീഡനിൽനിന്ന് പക്ഷിയുൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കുവൈത്ത് കാർഷിക-മത്സ്യ വിഭവ അതോറിറ്റിയാണ് പക്ഷി ഇറക്കുമതി പുനരാരംഭിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. പക്ഷികളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും മാസങ്ങളായി സ്വീഡനിൽനിന്ന് കോഴിയുൾപ്പെടെ പക്ഷികളും മുട്ട പോലുള്ള പക്ഷിയുൽപ്പന്നങ്ങളും രാജ്യത്ത് എത്തിയിരുന്നില്ല. അണുബാധയും മറ്റു രോഗങ്ങളുമുള്ള പക്ഷിയുൽപന്നങ്ങൾ ഒരു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യരുതെന്ന് കുവൈത്ത് കാർഷിക-മത്സ്യ വിഭവ അതോറിറ്റി ഇറക്കുമതിക്കാരോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ അവരുടെ ചെലവിൽ തിരിച്ചയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.