കുവൈത്ത് സിറ്റി: 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ഏഷ്യൻ യോഗ്യത മത്സരത് തിെൻറ ആദ്യഘട്ടത്തിൽ കുവൈത്ത് ബി ഗ്രൂപ്പിൽ മത്സരിക്കും. ആസ്ട്രേലിയ, ജോർഡൻ, ചൈനീസ് തായ്പേയ്, നേപ്പാൾ എന്നിവരാണ് കുവൈത്തിനെ കൂടാതെ ബി ഗ്രൂപ്പിൽ ഉള്ളത്.
എട്ടു ഗ്രൂപ്പുകളിൽ അഞ്ചു ടീം വീതമാണ് ആദ്യഘട്ടത്തിൽ മത്സരിക്കുക. എട്ടു ഗ്രൂപ് വിജയികളും നാല് മികച്ച രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കും.
സെപ്റ്റംബർ ആദ്യവാരം മുതലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക. എ ഗ്രൂപ്പിൽ ചൈന, സിറിയ, ഫിലിപ്പീൻസ്, മാലദ്വീപ്, ഗുവാം എന്നിവയും സി ഗ്രൂപ്പിൽ ഇറാൻ, ഇറാഖ്, ബഹ്റൈൻ, ഹോേങ്കാങ്, കംബോഡിയ എന്നിവയും ഡി ഗ്രൂപ്പിൽ സൗദി, ഉസ്ബകിസ്താൻ, ഫലസ്തീൻ, യമൻ, സിംഗപ്പൂർ എന്നിവയും ഇ ഗ്രൂപ്പിൽ ഇന്ത്യ, ബംഗ്ലാദേശ്, ഒമാൻ, അഫ്ഗാനിസ്താൻ, ഖത്തർ എന്നിവയും എഫ് ഗ്രൂപ്പിൽ യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവയും എച്ച് ഗ്രൂപ്പിൽ ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലബനാൻ, തുർകുമെനിസ്താൻ, ശ്രീലങ്ക എന്നിവയുമാണുള്ളത്.
ലോകകപ്പ് യോഗ്യതക്കൊപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക. ഒരു വർഷത്തിനിടെ കുവൈത്ത് ഏറ്റുമുട്ടിയ മൂന്ന് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്.
ആസ്ട്രേലിയക്കെതിരെ കഴിഞ്ഞ ഒക്ടോബറിൽ കുവൈത്ത് സൗഹൃദ മത്സരത്തിൽ നാല് ഗോളിന് തോറ്റപ്പോൾ മാർച്ചിൽ നേപ്പാളിനെതിരെ ഗോൾ രഹിത സമനില വഴങ്ങി. മാർച്ചിൽ നടന്ന എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തിൽ ജോർഡനെതിരെ കുവൈത്ത് 2 -1ന് പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.