ഹൃദയാഘാതം വന്നവരെ മെഡിക്കൽ ഫീസിൽ നിന്നൊഴിവാക്കി

കുവൈത്ത് സിറ്റി: ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വരെ മെഡിക്കൽ ഫീസിൽനിന്ന് ഒഴിവാക്കി ആരോഗ്യമന്ത്രിയുടെ ഉത്തരവ്. ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി മേധാവിയുടെയും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇളവ് നൽകുക. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചത്. എല്ലാ വിഭാഗം വിദേശതൊഴിലാളികൾക്കും ഇളവ് ലഭിക്കും.

ഗാർഹികത്തൊഴിലാളികൾ, ആരോഗ്യമന്ത്രാലയ ജീവനക്കാർ, 12 വയസ്സിൽ കുറഞ്ഞ കാൻസർ ബാധിതരായ വിദേശ കുട്ടികൾ, സ്വദേശിയുടെ കുവൈത്തിയല്ലാത്ത ഭാര്യ, സ്വദേശിയുടെ കുവൈത്തി പൗരത്വമില്ലാത്ത മാതാവ്, വിദേശിയുമായുള്ള വിവാഹത്തിൽ കുവൈത്തി സ്ത്രീക്കുണ്ടായ മക്കൾ, അഭയകേന്ദ്രത്തിലെ അന്തേവാസികൾ, സാമൂഹിക സുരക്ഷ കേന്ദ്രത്തിലെ അന്തേവാസികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങൾ, ട്രാൻസിസ്റ്റ് യാത്രക്കാർ, ജയിലുകളിലെ വിദേശ തടവുകാർ, വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്റ്റൈപ്പൻറ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാർഥികൾ, സർക്കാർ ആശുപത്രികളിലെ പ്രത്യേക മുറികളിൽ വാടക കൊടുക്കാതെ ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയവർക്ക് മൊത്തത്തിൽ ചികിത്സ ഇളവ് നൽകിവരുന്നുണ്ട്.

Tags:    
News Summary - kuwait-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.