കുവൈത്ത് സിറ്റി: ഇറാഖുമായി എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുമെന്ന് കുവൈ ത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് ജാറുല്ല പറഞ്ഞു. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനിൽ ക്കുന്നു. അയല്രാജ്യങ്ങളോടൊത്ത് സമാധാനപരമായി നീങ്ങുകയെന്നതാണ് കുവൈത്തിെൻറ നിലപാട്. ശരിയായ ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. മേഖലയിലെ പ്രയാസകരമായ സാഹചര്യങ്ങളെ മനസ്സിലാക്കി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ കുവെത്ത് സന്ദര്‍ശനം ഫലപ്രദമാണ്. സംയുക്ത പദ്ധതികളെ കുറച്ച് സന്ദർശനത്തിനിടെ ചർച്ച ചെയ്തു.
കഴിഞ്ഞമാസം ഇറാഖിൽ നടത്തിയ ചർച്ചയുടെ തുടർച്ചയാണ് ഇപ്പോൾ നടന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി ജാറുല്ല മറുപടി നൽകി. നേരത്തേ ഇറാഖ് - കുവൈത്ത് ഉന്നതതല യോഗത്തിൽ കുവൈത്തിനെ പ്രതിനിധാനംെചയ്ത് വിദേശകാര്യ മന്ത്രി സബാഹ് ഖാലിദ് അസ്സബാഹ്, ധനമന്ത്രി നായിഫ് അൽ ഹജ്റുഫ്, വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി, വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ, സാമ്പത്തികകാര്യ മന്ത്രി മർയം അഖീൽ, എണ്ണമന്ത്രി ഖാലിദ് അൽ ഫാദിൽ, വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല, നാഷനൽ ഗാർഡ് മേധാവി ശൈഖ് താമിർ അലി അസ്സബാഹ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.