കുവൈത്ത് സിറ്റി: ഇറാഖിലെ ഷോപ്പിങ് മാൾ തീപിടിത്തത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കുവൈത്ത് സർക്കാറും ജനങ്ങളും ആത്മാർഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
കിഴക്കൻ ഇറാഖിലെ വാസിത് പ്രവിശ്യയിൽ പുതുതായി തുറന്ന മാളിൽ ഉണ്ടായ തീപിടിത്തത്തിൽ ചുരുങ്ങിയത് 60ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. കുത് നഗരത്തിലെ മാളിൽ ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അപകടത്തിൽപെട്ടു. ഭൂരിഭാഗം ആളുകളും ശ്വാസംമുട്ടിയാണ് മരിച്ചത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി. ഒരു ആഴ്ച മുമ്പ് മാത്രം തുറന്ന മാൾ ഒരു റസ്റ്റാറന്റും സൂപ്പർമാർക്കറ്റും ഉൾപ്പെട്ട അഞ്ച് നില കെട്ടിടത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.