കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം തുടരുന്ന ഗസ്സക്കാർക്ക് കുവൈത്ത് സഹായം തുടരുന്നു. 675 ടൺ സാധനങ്ങളുമായി 26 ദുരിതാശ്വാസ ട്രക്കുകൾ ഗസ്സയിലേക്ക് പുറപ്പെട്ടതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ജോർഡൻ വഴിയാണ് ട്രക്കുകൾ ഗസ്സയിൽ പ്രവേശിക്കുക.
ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങൾ നീക്കുന്നതിനും വേണ്ടിയാണ് സഹായമെന്ന് കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സെയർ പറഞ്ഞു. ഇസ്രായേൽ ആക്രമണം മൂലം അഭയാർഥികളുടെയും പരിക്കേറ്റവരുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഫലസ്തീൻ ജനതയെ സഹായിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നും ഭക്ഷ്യവസ്തുക്കളും ടെന്റുകളുമടക്കം ടൺകണക്കിന് ദുരിതാശ്വാസ സഹായങ്ങൾ ഇതിനകം കുവൈത്ത് ഗസ്സയിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.