കുവൈത്ത് സിറ്റി: സൗദിക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ പരാമർശത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഫലസ്തീനികൾ സൗദിയിലേക്ക് പോകണമെന്ന നെതന്യാഹുവിന്റെ അഭിപ്രായം സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഫലസ്തീനികളെ സ്വന്തം മണ്ണിൽനിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങൾ തള്ളുന്നതായും 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയിൽ സുസ്ഥിരത കൈവരിക്കാൻ കഴിയില്ല. സുരക്ഷയും പരമാധികാരവും നിലനിർത്താൻ സൗദി സ്വീകരിക്കുന്ന ഏത് നടപടികൾക്കും കുവൈത്തിന്റെ പിന്തുണയുണ്ടാകുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.