കുവൈത്ത് സിറ്റി: ഗസ്സയിലെ ഹമദ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതക്കെതിരെ ആസൂത്രിതമായ യുദ്ധക്കുറ്റകൃത്യങ്ങൾ തുടരുന്ന ഇസ്രായേൽ ബോധപൂർവമായ സൈനിക വർധനവ് നടത്തുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ അർഹതയുള്ള ഗസ്സ നിവാസികൾക്ക് മാനുഷിക സഹായവും ഭക്ഷണവും എത്തിച്ചേരുന്നത് ഉറപ്പാക്കണം. ഇതിന് അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും അനുബന്ധ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.