കുവൈത്ത് സിറ്റി: ലബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കഴിഞ്ഞ ദിവസം തെക്കൻ ലബനാനിൽ ഒരു ഫ്രഞ്ച് സമാധാന സേനാംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലബനാനിൽ സ്ഥിരത സംരക്ഷിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനക്കുള്ള പൂർണ്ണ പിന്തുണയും പുതുക്കി. ഒരാൾ കൊല്ലപ്പെട്ടതിൽ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.