കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കും കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും ചേർന്ന് ക്രിപ്റ്റോ കറൻസിക്കെതിരെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ബാങ്ക് ഉപഭോക്താക്കളോടും പൊതുജനങ്ങളോടുമുള്ള ഉത്തരവാദിത്ത നിർവഹണ ഭാഗമായാണ് പ്രചാരണം നടത്തുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു. വെർച്വൽ അസറ്റിൽ വലിയ നഷ്ട സാധ്യതയുണ്ടെന്നും പെെട്ടന്നുള്ള മൂല്യ വ്യത്യാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ഇത്തരം ഒാൺലൈൻ കറൻസികൾക്ക് സൂപ്പർ വൈസറി, റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമോ മേൽനോട്ടമോ ഇല്ല. ഉൗഹക്കച്ചവടത്തിനും വഞ്ചനക്കും സാധ്യതയേറെയാണ്. വ്യക്തികൾക്ക് ഇത് വലിയ പരിക്കേൽപിക്കുമെന്ന് ഡോ. മുഹമ്മദ് അൽ ഹാഷിൽ കൂട്ടിച്ചേർത്തു. കാമ്പയിനിെൻറ ഭാഗമായി ഏതാനും ബുക്ലെറ്റുകൾ പ്രസിദ്ധീകരിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. അഹ്മദ് അൽ മുൽഹിം പറഞ്ഞു. ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് തദ്ദേശീയ ബാങ്കുകളും കമ്പനികളും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപാടും നടത്തരുതെന്ന് നേരത്തെയും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടില്ല. പണമടക്കുന്നതിനോ നിക്ഷേപമായോ പരസ്പരമുള്ള ഇടപാടുകൾക്കോ ബിറ്റ് കോയിൻ ഉപയോഗിക്കുന്നതിന് അംഗീകാരമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.