കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിലുള്ള സ്വദേശികളെ തിരിച്ചെത്തിക്കുന്നതിെൻറ ഒന്നാംഘട്ടം അവസാനിച്ചു. ഇൗജിപ്ത്, ബഹ്റൈൻ, ഇറാൻ, ഫ്രാൻസ്, ലണ്ടൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് ഒന്നാംഘട്ടത്തിൽ സ്വദേശികളെ കൊണ്ടുവന്നത്. രാജ്യത്ത് വൈറസ് പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ നടപടികളുടെ വിജയത്തിന് അനുസരിച്ച് ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തിൽ കൊണ്ടുവരും. തിരിച്ചെത്തിക്കുന്നവരെ പാർപ്പിക്കാനും മറ്റും സജ്ജീകരണങ്ങൾ ഒരുക്കാനാണ് വിവിധ ഘട്ടങ്ങളിലായി കൊണ്ടുവരാൻ തീരുമാനിച്ചത്.
അതേസമയം, അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ കുവൈത്ത് പൗരന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ഒരുമാസ ശമ്പളം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുവൈത്തികളുള്ള രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇറ്റലി, സ്പെയിൻ പോലെ കോവിഡ് നിയന്ത്രണാതീതമായ രാജ്യങ്ങൾ ഒന്നാം വിഭാഗത്തിലും വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന മറ്റു രാജ്യങ്ങൾ രണ്ടാം വിഭാഗത്തിലും ഗൾഫ് രാജ്യങ്ങൾ മൂന്നാം വിഭാഗത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.