കുവൈത്ത് സിറ്റി: ഒരു മാസെത്ത സാവകാശം അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ കേരള നിയമസഭ തെരഞ്ഞെടുപ്പിെൻറ തീയതി പ്രഖ്യാപിച്ചിരിക്കെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ പോരാട്ട ചൂടിലേക്ക്. അണിയറ ഒരുക്കങ്ങൾക്ക് ശേഷം വൈകാതെ ഉൗർജിത പ്രചാരണ പ്രവർത്തനങ്ങളിലേക്ക് സംഘടനകൾക്ക് കടക്കും.
സി.പി.എമ്മിെൻറ പ്രവാസി ഘടകമായ കല കുവൈത്ത്, മുസ്ലിം ലീഗിെൻറ കെ.എം.സി.സി, കോൺഗ്രസിെൻറ ഒ.െഎ.സി.സി, സി.പി.െഎയുടെ കേരള അസോസിയേഷൻ, െഎ.എൻ.എല്ലിെൻറ െഎ.എം.സി.സി, ബി.ജെ.പിയുടെ ഭാരതീയ പ്രവാസി പരിഷത്ത്, ജനതാദളിെൻറ ജനത കൾച്ചറൽ സെൻറർ, എൻ.സി.പിയുടെ ഒ.എൻ.സി.പി, പ്രവാസി കേരള കോൺഗ്രസ്, വെൽഫെയർ പാർട്ടിയുടെ വെൽഫെയർ കേരള കുവൈത്ത്, ആം ആദ്മി പാർട്ടിയെ അനുകൂലിക്കുന്ന വൺ ഇന്ത്യ അസോസിയേഷൻ തുടങ്ങി പ്രവാസി സംഘടനകളാണ് നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകമായി സജീവമായി ഉള്ളത്.
പ്രധാനമായും പ്രവാസി വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമമുണ്ടാകും.
കോവിഡ് പ്രതിസന്ധിയിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന സാധാരണ പ്രവാസികൾക്ക് മുൻകാലങ്ങളിലെ പോലെ വലിയ ആവേശമില്ലെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതാണ്.
ഇത്തവണയും സ്ഥിതി മാറാനിടയില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ ഇത്തവണയും വോട്ടുവിമാനം അടക്കമുള്ള സന്നാഹങ്ങൾ ഉണ്ടാകാനിടയില്ല. പ്രവാസി കുടുംബങ്ങളുടെ വോട്ട് സമാഹരിക്കാനുള്ള ഇടപെടലുകളാണ് കാര്യമായി ഉണ്ടാവുക.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിലും സജീവതയുണ്ടാകും.
കോവിഡ് പ്രതിസന്ധികാലത്തെ പ്രവാസി അനുഭാവ/വിരുദ്ധ നിലപാടുകൾ ആണ് ഭരണ, പ്രതിപക്ഷ അനുകൂലികൾ പ്രധാനമായും ഉയർത്തിക്കാട്ടുക. രണ്ടുപക്ഷത്തിനും നിരത്താൻ ന്യായങ്ങളുമുണ്ട്.
നിലവിലുള്ള പ്രവേശന വിലക്ക് നീങ്ങിയാലും പതിവ് തെരഞ്ഞെടുപ്പ് കാലത്തെ പോലെ പിരിവിനായി നേതാക്കൾ ഇത്തവണ ഗൾഫിലേക്ക് വിമാനം കയറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.