കുവൈത്ത് സിറ്റി: രാജ്യത്തിെൻറ ടൂറിസം ഭൂപടത്തിന് അലങ്കാരമായി മാറിയേക്കാവുന്ന ജഹ്റ പ്രകൃതി സംരക്ഷിത മേഖല അനൗദ്യോഗികമായി ഇന്ന് തുറന്നുകൊടുക്കും. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ജീവികളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ തരത്തിൽ പ്രകൃതിരമണീയമായ തണ്ണീർ തടാകത്തിെൻറ നിർമാണം പൂർത്തിയാക്കിയത്. കുവൈത്തിെൻറ പടിഞ്ഞാറൻ കടലോരത്തോട് ചേർന്ന് ജഹ്റയിൽ 19 കി.മീറ്റർ ചുറ്റളവിലാണ് ശുദ്ധജലം കൊണ്ട് വൻ കായൽ ഒരുക്കിയത്. ചുറ്റും കണ്ടൽ കാടുകളും ചെറിയ ഇനം ചെടികളും വെച്ചുപിടിപ്പിച്ചത് കേരളത്തിലേതുപോലെ പ്രകൃതി രമണീയമായ കാഴ്ചയാണ് . തടാകങ്ങളിൽ സാധാരണ കണ്ടുവരാറുള്ള പക്ഷികൾ, ജന്തുക്കൾ, മത്സ്യങ്ങൾ തുടങ്ങി സൂക്ഷ്മജീവികൾവരെ ഇവിടെയുണ്ട്.
സ്കൂൾ വിദ്യാർഥികൾ, സയൻറിഫിക് സെൻററുകൾ, രാജ്യത്തെത്തുന്ന വി.ഐ.പി സന്ദർശകർ എന്നിവർക്ക് മാത്രമാണ് തിങ്കളാഴ്ച മുതൽ പ്രകൃതി പാർക്ക് തുറന്നുകൊടുക്കുക. പൊതുജനങ്ങൾക്കുവേണ്ടിയുള്ള ഔദ്യോഗിക ഉദ്ഘാടനം അടുത്ത ഫെബ്രുവരിയിലായിരിക്കുമെന്ന് കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അഹ്മദ് അൽ ഹമൂദ് അസ്സബാഹ് കുവൈത്ത് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. പത്തു വയസ്സിന് മുകളിലുള്ള സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും പാർക്ക് സന്ദർശിക്കാൻ രണ്ടു ദീനാറിെൻറ ടിക്കറ്റെടുക്കണം. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു ദീനാറാണ് ടിക്കറ്റ് നിരക്ക്. സർക്കാർ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും അംഗപരിമിതർക്കും സൗജന്യ പ്രവേശനം അനുവദിക്കും. സ്വകാര്യ സർവകലാശാലകളിൽനിന്നെത്തുന്ന സംഘങ്ങൾക്ക് ഒന്നര ദീനാറാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.