കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ സീസണിൽ മുതിർന്നവരിൽ റിപ്പോർട്ട് ചെയ്ത 58 ശതമാനത്തിലധികം ശ്വാസകോശ അണുബാധയും ഇൻഫ്ലുവൻസ വൈറസ് മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യമന്ത്രാലയം പ്രത്യേക പ്രതിരോധ കുത്തിവെപ്പ് നൽകുന്നു.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യുമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ പത്താം വർഷമാണ് കാമ്പയിൻ നടത്തുന്നത്.
തണുപ്പുകാല വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം പനി കേസുകളിൽ കുറവുണ്ടെന്നും 2015ൽ കാമ്പയിൻ തുടങ്ങുന്ന കാലത്ത് 1.3 ശതമാനം ഉണ്ടായിരുന്ന മരണനിരക്ക് 0.4 ശതമാനം ആയി കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാവുന്നതാണ്.
അശ്രദ്ധയും അജ്ഞതയും കാരണം വലിയൊരു വിഭാഗം ആളുകൾ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത സാഹചര്യത്തിലാണ് അധികൃതർ ആവർത്തിച്ച് ബോധവത്കരണം നടത്തുന്നത്. ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾ ആണ് സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത്.
കുവൈത്തിലെ എല്ലാ പ്രിവന്റീവ് ഹെൽത്ത് സെന്ററുകളിലും ഫ്ലൂ വാക്സിൻ എളുപ്പത്തിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.