ഇന്ത്യ-കുവൈത്ത് ബഹുകക്ഷി കൂടിയാലോചനയിൽ ഇന്ത്യയുടെയും കുവൈത്തിന്റെയും പ്രതിനിധികൾ

പ്രതീക്ഷയേകി ഇന്ത്യ-കുവൈത്ത് ബഹുകക്ഷി കൂടിയാലോചന

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള യു.എൻ ബഹുകക്ഷി കൂടിയാലോചന കുവൈത്തിൽ നടന്നു. അന്താരാഷ്ട്ര സംഘടനകൾക്കായുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് സൗദ് മുഹമ്മദ് അൽ ജാറല്ല കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു. ഇന്ത്യൻ സംഘത്തെ യു.എൻ രാഷ്ട്രീയ വിഭാഗം ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക എന്നിവർ പ്രതിനിധീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പ്രശ്‌നങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൂടിയാലോചന എന്ന നിലയിൽ, ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ചർച്ച തീരുമാനമെടുത്തു.

ചേരിചേരാ പ്രസ്ഥാനം (നാം), G-77-ന്റെയും ചട്ടക്കൂടിലെ സഹകരണം ഉൾപ്പെടെ ബഹുമുഖ വേദികളിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുപക്ഷവും ഫലപ്രദമായ വീക്ഷണങ്ങൾ കൂടിയാലോചന കൈമാറ്റം ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള കൂടുതൽ സഹകരണത്തിൽ ബഹുകക്ഷി കൂടിയാലോചന ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Hopeful-India-Kuwait multilateral discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.