കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ആദ്യ വിത്തുകോശ ചികിത്സ കേന്ദ്രം കുവൈത്തിൽ ഉദ് ഘാടനം ചെയ്തു. ശൈഖ സൽവ സബാഹ് അൽ അഹ്മദ് വിത്തുകോശ ഗവേഷണ കേന്ദ്രം കുവൈത്ത് ആരോഗ് യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് തിങ്കളാഴ്ച അൽസബാഹ് മെഡിക്കൽ ഏരിയയിൽ ഉദ്ഘാടനം ചെയ്തു.
മൂന്നുനിലകളിലായി അന്താരാഷ്ട്ര നിലവാരത്തിൽ പണിത കേന്ദ്രത്തിൽ വിത്തുകോശ ഗവേഷണത്തിനും സൗകര്യമുണ്ടെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ചികിത്സരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നതാണ് വിത്തുകോശ കേന്ദ്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മകൾ ശൈഖ സല്‍വ സബാഹ് അല്‍ അഹ്മദിെൻറ പേരിലുള്ളതാണ് സ്റ്റെം സെൽ റിസർച്ച് സെൻറർ. മൂലകോശത്തിെൻറ സാധ്യതകള്‍ ചികിത്സരംഗത്ത് ഉപയോഗപ്പെടുത്തുകയും ഗവേഷണങ്ങള്‍ നടത്തുകയുമാണ് കേന്ദ്രത്തിെൻറ ദൗത്യം.
12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ ഗവേഷണ കേന്ദ്രത്തിൽ റിസര്‍ച് ലാബ്, രക്തവും പൊക്കിള്‍ക്കൊടിയും സൂക്ഷിക്കാനുള്ള സ്ഥലം, മെഡിക്കല്‍ ലൈബ്രറി, ലെക്ചര്‍ തിയറ്റര്‍ എന്നിവയുണ്ട്. രക്താർബുദം പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ വിത്തുകോശപഠനങ്ങൾക്ക് കഴിയും. പാർക്കിൻസൺസ്, അമയിലോട്രോഫിക് ലാറ്റിറൽ സ്ക്ലീറോസിസ്, മൾട്ടിപ്പിൽ സ്ക്ലീറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രോഗബാധിതമായി നശിച്ചുപോയതോ പ്രവർത്തനരഹിതമായ അവയവങ്ങളെ മൂലകോശങ്ങളുടെ സഹായത്തോടെ പുതിയ കോശങ്ങളുണ്ടാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് മൂല കോശ ചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.