കുവൈത്ത് സിറ്റി: കൃത്രിമത്വത്തിലൂടെ വ്യാജമായി പൗരത്വം നേടിയ തട്ടിപ്പുകൾ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥർ. മറ്റു രാജ്യക്കാർ വ്യാജരേഖ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടിയതായും തെളിഞ്ഞു. അബ്ദലി അതിർത്തി വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ പൊലിസ് പിടികൂടി.
മറ്റൊരു കേസില്‍ കുവൈത്തി പൗരന്റെ മകനെന്ന് രേഖകൾ സമർപ്പിച്ച ആൾക്ക് ഡി.എൻ.എ പരിശോധനയിൽ ജൈവബന്ധമില്ലെന്ന് കണ്ടെത്തി. ഇയാള്‍ പൈലറ്റായി ജോലി ചെയ്ത് വരികയായിരുന്നു.
കോടതിയിൽ വിചാരണക്കു ശേഷം ഏഴ് വർഷം തടവുശിക്ഷ വിധിച്ചെങ്കിലും പ്രതി കുവൈത്തിൽനിന്ന് വിദേശത്തേക്ക് രക്ഷപ്പെട്ടു. അതിനിടെ പൊലീസ് കോഴ്സിലേക്കുള്ള അപേക്ഷയിലും 39 വ്യാജ പൗരത്വരേഖകളും കണ്ടെത്തിയിട്ടുണ്ട്.
പൗരത്വ രേഖകളിൽ കൃത്യതയും വിശ്വാസ്യതയും നിലനിർത്താൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൃത്രിമമായി നേടിയ പൗരത്വങ്ങൾ പരിശോധിക്കുകയും വ്യാജമാണെന്ന് കണ്ടെത്തിയാൽ റദ്ദാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.