കുവൈത്ത് സിറ്റി: വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളും വ്യവസായിക പ്ലോട്ടുകളും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ ഫയർഫോഴ്സ് മുന്നറിയിപ്പു നൽകി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്നും ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
കഴിഞ്ഞ മാസം എല്ലാ ഗവർണറേറ്റുകളിലുമായി നടത്തിയ പരിശോധനയിൽ 438 നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ ലംഘിച്ചതിന് അഹമ്മദി, സബാൻ മേഖലകളിലെ മൂന്നൂ ഫാക്ടറികൾ കഴിഞ്ഞദിവസം അടച്ചുപൂട്ടിയിരുന്നു.
ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. രാജ്യത്ത് ഉയർന്ന താപനിലയുടെയും തീപിടിത്തങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷ, അഗ്നിപ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാക്ടറികൾ, വ്യവസായിക പ്ലോട്ടുകൾ, വാണിജ്യ, നിക്ഷേപ കെട്ടിടങ്ങൾ എന്നിവ സുരക്ഷയും അഗ്നിസംരക്ഷണവും ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.