കുവൈത്ത് സിറ്റി: അഗ്നി സുരക്ഷ നിയമങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. ജനറൽ ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 14 സ്ഥാപനങ്ങൾ അടപ്പിച്ചു.അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കെട്ടിടങ്ങളിലെയും സഥാപനങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ സംഘം പരിശോധിച്ചു.
രാജ്യത്ത് ഉയർന്ന താപനിലയിൽ തീപിടിത്ത കേസുകൾ പതിവാണ്. അപകടങ്ങളിൽ നിന്ന് ഒഴിവാകാൻ സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഉണർത്തി. സുരക്ഷയും നിയമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ കർശന പരിശോധനകൾ നടന്നുവരികയാണ്. നിരവധി സഥാപനങ്ങൾക്കെതിരെ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഫയർ ഫോഴ്സ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.