കുവൈത്ത് സിറ്റി: താമസ വിലാസം മാറ്റാൻ വ്യാജരേഖ നിർമിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്. പാസി ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിനതടവും 340 ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. പ്രവാസികൾക്ക് മൂന്നു വർഷവും നാല് മാസവും കഠിനതടവും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.
കൈക്കൂലി വാങ്ങിയതിനും അതോറിറ്റിയുടെ ഡാറ്റാബേസിൽ പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ മാറ്റാനായി വ്യാജ ഔദ്യോഗിക രേഖകൾ നിർമിച്ചതിനുമാണ് പാസി ജീവനക്കാരന് ശിക്ഷ. വ്യാജരേഖ ചമച്ചതിൽ പങ്കാളികളായതിനാണ് നാല് പ്രവാസികൾക്ക് കഠിനതടവും നാടുകടത്തലും വിധിച്ചത്.
വ്യാജ പാട്ടക്കരാറുകൾ ഉപയോഗിച്ച് പ്രതികൾ രണ്ട് താമസ സ്ഥലങ്ങളിലേക്ക് അവരുടെ ഔദ്യോഗിക വിലാസങ്ങൾ മാറ്റിയതായാണ് കോടതി രേഖകൾ പറയുന്നത്. യഥാർത്ഥ താമസക്കാരുടെയോ സ്വത്തുടമകളുടെയോ അറിവോ അംഗീകാരമോ ഇല്ലാതെയായിരുന്നു ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.