പിടിച്ചെടുത്ത ലഹരി വസ്തുക്കൾ
കുവൈത്ത് സിറ്റി: മൻഗഫിൽ വൻ തോതിൽ ലഹരിവസ്തുക്കളുമായി ഏഷ്യൻ പ്രവാസി പിടിയിൽ. ആറ് കിലോ ഹെറോയിൻ, നാല് കിലോ മെത്താംഫെറ്റാമൈൻ, തൂക്കം നോക്കുന്ന രണ്ട് ഡിജിറ്റൽ സ്കെയിലുകൾ എന്നിവ പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്ത ലഹരി മരുന്നുകൾക്ക് ഏകദേശം 170,000 ദീനാർ വിപണി മൂല്യം കണക്കാക്കപ്പെടുന്നു. വിദേശത്തുള്ള ക്രിമിനൽ സംഘത്തിൽനിന്ന് പ്രതിക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതായും അത്യാധുനിക കടത്ത് രീതി ഉപയോഗിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി ലൊക്കേഷൻ ഷെയർ ചെയ്തായിരുന്നു മയക്കുമരുന്ന് കൈമാറ്റം. ഇതുവഴി സുരക്ഷ ഉദ്യോഗസഥരുടെ കണ്ണുവെട്ടിച്ചായിരുന്നു പ്രവർത്തനം.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കുന്നതിനും വ്യാപനം തടയുന്നതിനും പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.