കുവൈത്ത് സിറ്റി: കുവൈത്തിൽ 4000 വിദേശി എൻജിനീയർമാർക്ക് എൻ.ഒ.സി നിഷേധിച്ചതായി എൻജി നീയേഴ്സ് സൊസൈറ്റി. സർട്ടിഫിക്കറ്റുകൾക്ക് അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പൂർത്തീകര ിക്കാത്തതിനാലാണ് എൻ.ഒ.സി നൽകാതെ തിരിച്ചയച്ചത്. ഏഷ്യൻ എൻജിനീയർമാരാണ് അംഗീകാര ം നഷ്ടമായവരിൽ ഭൂരിഭാഗവും. എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിെൻറ എൻ.ഒ.സി നിർബന്ധമാക്കിയതിനെ തുടർന്നാണ് എൻജിനീയറിങ് തസ്തികയിൽ ജോലിചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകൾ അധികൃതർ പരിശോധിച്ചുതുടങ്ങിയത്.
ഇത്തരത്തിൽ പരിശോധന നടത്തിയ 34000ത്തോളം സട്ടിഫിക്കറ്റുകളിൽ 4000 എണ്ണമാണ് മതിയായ മാനദണ്ഡം പാലിക്കാത്തതിനാൽ തിരിച്ചയച്ചത്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിൽ ഏറെയും. നിരവധി മലയാളി എൻജിനീയർമാരും ഇക്കൂട്ടത്തിൽ ഉള്ളതായാണ് സൂചന. കഴിഞ്ഞ വർഷം മുതലാണ് എൻജിനീയർമാർക്ക് ഇഖാമ പുതുക്കി നൽകണമെങ്കിൽ എൻജിനീയേഴ്സ് സൊസൈറ്റിയുടെ എൻ.ഒ.സി വേണമെന്ന് മാൻപവർ അതോറിറ്റി നിബന്ധന വെച്ചത്. കുവൈത്ത് സർക്കാറിെൻറ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർക്കു മാത്രമേ എൻ.ഒ.സി നൽകൂ എന്നാണ് സൊസൈറ്റിയുടെ നിലപാട്. ഇന്ത്യയിൽ എൻ.ബി.എ അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങളെ മാത്രമേ കുവൈത്ത് അംഗീകരിക്കുന്നുള്ളൂ. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങിയവർക്കാണ് എൻ.ഒ.സി നിഷേധിക്കപ്പെടുന്നത്.
എൻജിനീയർ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാർക്ക് മുന്നിലുള്ള വഴികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.