കുവൈത്ത് സിറ്റി: മേഖലയിലും രാജ്യത്തും നിലവിലുള്ള സാഹചര്യത്തിൽ ജാഗ്രത തുടരാൻ കുവൈത്തിലെ ഇന്ത്യൻ പ്രവാസികളോട് എംബസി നിർദേശിച്ചു. വീട്ടിൽ തന്നെ കഴിയുന്നത് തുടരാനും അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കാനും എംബസി നിർദേശിച്ചു. വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണം. ആകാശ ഫോട്ടോഗ്രാഫി നടത്തരുത്, ഡ്രോണുകൾ ഉപയോഗിക്കരുത്. പ്രവാസികളെ സഹായിക്കാനായി എംബസി 24x7 അടിയന്തര ഹെൽപ് ലൈൻ ലഭ്യമാണ്. എംബസിയും നാല് കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടതിനാൽ പതിവ് ഷെഡ്യൂൾ ചെയ്ത വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു. കുവൈത്ത് വഴിയുള്ള യാത്രയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തുകടക്കാൻ സഹായിക്കുന്നതിന് എംബസി കുവൈത്ത് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ മാറിവരുന്നതായും എംബസി അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനും ഇന്ത്യ ഗവൺമെന്റ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നു. ഉയർന്ന തലത്തിൽ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ എംബസി കുവൈത്ത് അധികൃതരുമായും ഇന്ത്യൻ സമൂഹ നേതാക്കളുമായും അസോസിയേഷനുകളുമായും അടുത്ത് പ്രവർത്തിക്കുന്നതായും എംബസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.