ദുബൈ ദുബൈ കറക് മക്കാനി 

ദുബൈ ദുബൈ കറക് മക്കാനി ഇനി മംഗഫിലും

കുവൈത്ത് സിറ്റി: കുവൈത്തിലും ജി.സി.സിയിലും ആളുകളുടെ പ്രിയപ്പെട്ട ‘മക്കാനി’ ആയ ദുബൈ ദുബൈ കറക് മക്കാനി മംഗഫിൽ പുതിയ ഷോപ് തുറക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മംഗഫിൽ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. മംഗഫ് - മക്ക സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. കുവൈത്തിൽ ഒമ്പതും ജി.സി.സിയിൽ 12ഉം ഔട്ട്‍ലറ്റുകൾ ദുബൈ ദുബൈ കറക് മക്കാനിക്കുണ്ട്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഈ വർഷം കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ഹിജാസ്, ജമാൽ എന്നിവർ അറിയിച്ചു.

മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു. കറക് ടി, കറക് വാനില, കറക് ചോക്ലേറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ, കോൾഡ് കറക്ക്, കോൾഡ് കോഫി തുടങ്ങി ചായയിൽ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്. ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, ഷവർമ, സാൻവിച്ച്, ദം ചിക്കൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ഹാമിൽട്ടൺ, ടീം, എന്ന ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, വൈൽഡ് ക്രാഫ്റ്റ് ലഗേജ്, ക്ലീൻ കാർട്ട് മൊബൈൽ കാർ വാഷ് എന്ന സംരംഭങ്ങളുമുണ്ട്.

Tags:    
News Summary - Dubai Dubai Karak Makani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.