കുവൈത്ത് സിറ്റി: ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് വിതരണം സുഗമമായി പുരോഗമിക്കുന്നു. രണ്ടു ദിവസം കൊണ്ട് 40000 പേർക്ക് രണ്ടാം ഡോസ് നൽകി. പത്തുദിവസം കൊണ്ട് രണ്ടു ലക്ഷം പേർക്ക് നൽകുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുള്ളത്. ഇതനുസരിച്ചുള്ള ഷെഡ്യൂൾ പാലിക്കാൻ കഴിയുന്നുണ്ട്. മിഷ്രിഫിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് പ്രത്യേക കാമ്പയിൻ ആയി ആസ്ട്രസെനക രണ്ടാം ഡോസ് നൽകുന്നത്.
3,30,000 പേരാണ് ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത്തേതിന് കാത്തുനിൽക്കുന്നത്. ഇവരിൽ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്ത് മൂന്നു മാസം കഴിഞ്ഞവരുമുണ്ട്. മൂന്നാമത്തെ ഷിപ്മെൻറ് വൈകുകയും ലാബ് പരിശോധന നിശ്ചിത സമയത്ത് പൂർത്തിയാകാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്.
മൂന്നുമാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ട് ഡോസ് നൽകുന്നത്. നിലവിൽ ഇൗ കാലപരിധി കഴിഞ്ഞ നിരവധി പേർ ഉണ്ട്. ഇവരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.