കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശികളുടെ 1000 ദീനാർ വരെയുള്ള കടത്തിെൻറ പേരിൽ യാത്രാവ ിലക്ക് ഏർപ്പെടുത്തരുതെന്ന് നിർദേശം. അബ്ദുൽ വഹാബ് അൽ ബാബ്തൈൻ സമർപ്പിച്ച നിർദേശം സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗീകരിച്ചു. ഇത്തരം ചെറിയ തുകക്കുവേണ്ടി കുവൈത്തികൾ രാജ്യം വിട്ടുപോവില്ലെന്ന് നിരീക്ഷിച്ചാണ് കൗൺസിൽ ഇൗ നിർദേശം അംഗീകരിച്ചത്. 100 മുതൽ 200 ദീനാർ വരെയുള്ള ബാധ്യതകളുടെ പേരിൽ യാത്രവിലക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിയുണ്ടായിരുന്നു.
തദ്ദേശീയ സ്വകാര്യ കമ്പനിയുടെ ആവശ്യം തള്ളിയാണ് കോടതി ചെറിയ ബാധ്യതയുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് ഉത്തരവിറക്കിയത്. കടബാധ്യത, കോർട്ട് ഫീസ്, കെട്ടിടങ്ങളുടെ വാടക, കോടതി വഴി ചുമത്തിയ പിഴകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ആളുകൾക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്താറ്. അതേസമയം, വിദേശികൾക്ക് ഇപ്പോഴത്തെ കോടതി ഉത്തരവിെൻറ ആനുകൂല്യം ലഭിക്കില്ല. എന്നാൽ, ഏതാനും ഫിൽസ് പോലെയുള്ള നിസ്സാര തുകയുടെ പേരിൽ വിദേശികൾക്കും യാത്രാ വിലക്ക് ബാധകമാക്കില്ലെന്ന് നീതിന്യായ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.