?????? ?????????

കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച മലയാളി മരിച്ചു

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തി രമാലകളില്‍ അകപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്.

കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചതിന് തൊട്ടുപിന്നാലെ തിരമാലകളിൽ പെടുകയായിരുന്നു ഇദ്ദേഹം. കൂടെയുള്ളവർ കരക്കെത്തിച്ച് എയര്‍ ആംബുലന്‍സില്‍ മുബാറകിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു ദുരന്തം. ഭാര്യ സിമി തോമസ് സബാഹ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മക്കള്‍: അമേയ എലിസബത്ത്‌, അനയ മേരി. എസ്.എം.സി.എ അബ്ബാസിയ ഏരിയ സെൻറ് ജൂഡ് കുടുംബ യൂണിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.

Tags:    
News Summary - death sanil-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.