കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയതോടെയാണ് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നത്. മേയ് 30ന് 15,831 പേർ ചികിത്സയിലുണ്ടായിരുന്നത് ഇപ്പോൾ 12,123 പേർ ആയി കുറഞ്ഞു. ഇതിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയില്ല.
കോവിഡ് പോസിറ്റിവ് ആണെങ്കിലും ഒരു രോഗലക്ഷണവും അസ്വസ്ഥതയും ഇല്ലാത്തവരും ഏറെയാണ്. 197 പേർ മാത്രമാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. കഴിഞ്ഞമാസം പൂർണ കർഫ്യൂ ഏർപ്പെടുത്തിയത് സമ്പർക്കവും വൈറസ് വ്യാപനവും കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ രോഗികളുടെ ഇരട്ടിയാളുകൾ രോഗമുക്തി നേടി. ഇതേ നില തുടർന്നാൽ ഒരാഴ്ചക്കകം ആകെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തിൽ താഴെയാകും. പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ചത് എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്ന് കണ്ടറിയേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.