കുവൈത്ത് സിറ്റി: കൊറോണ വൈറസിനെറ ഇന്ത്യൻ വകഭേദം കുവൈത്തിൽ കണ്ടെത്തി. ഏതാനും പേർക്ക് ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
വൈറസുകളുടെ ജനിതക പരിശോധന കൃത്യമായി നടത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത് കുവൈത്ത് നിരീക്ഷിക്കുന്നുണ്ട്. ഇവ കുവൈത്തിലെത്താതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തുന്നു. കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് യാത്രാവിമാനങ്ങൾ നിർത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് ഇൗ വൈറസ് എത്തിയിരിക്കാൻ സാധ്യത കുറവാണ്.
62 രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയതെന്നാണ് കരുതുന്നത്. ഇന്ത്യൻ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് വിലയിരുത്തൽ. കുവൈത്തിലെത്തിയ ഡെൽറ്റ വകഭേദം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽ സനദ് കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.