????????????? ???????? ???????????????????? ?????????????????

പൊടിക്കാറ്റും മഴയും: ജനജീവിതത്തെ നേരിയ തോതിൽ ബാധിച്ചു

കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി അനുഭവപ്പെട്ട പൊടിക്കാറ്റും മഴയും ജനജീവിതത്തെ പ്രയാസത്തിലാക്കി. ഇന്നലെ പുലർച്ചയോടെയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിമയമാക്കിക്കൊണ്ടുള്ള കാറ്റടിച്ചുവീശിയത്. ഇതിനിടയിൽ ചാറ്റൽ മഴ കൂടി പെയ്തതാണ് കൂടുതൽ പ്രയാസമുണ്ടാക്കിയത്.
 ജോലിക്ക് പോകുന്ന സമയമായതിനാൽ താമസയിടങ്ങളിൽനിന്ന് വാഹനത്തിലേക്കും തുടർന്ന് ജോലിസ്ഥലത്തേക്കും എത്തിപ്പെടാൻ ആളുകൾ പാടുപെട്ടു. 
പൊടിമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപ്പരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവരും ബുദ്ധമുട്ടി. ഇത്കാരണമുള്ള ഗതാഗത കുരുക്കിൽപ്പെട്ട് പലരും വൈകിയാണ് ഓഫിസുകളിലും സ്കൂളുകളിലുമെത്തിയത്. മണിക്കൂറിൽ 20-60 വരെ കിലോ മീറ്റർ വേഗത്തിലടിച്ച കാറ്റാണ് െപാടിപടലങ്ങളുയരാൻ കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അതിനിടെ, പൊടിക്കാറ്റ് തുറമുഖങ്ങളിലെ കപ്പൽ -ചരക്ക് നീക്കത്തെയും വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമാനമായ കാലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരുന്നതിനാൽ വാഹനമോടിക്കുന്നവരും കാൽനടക്കാരും കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
Tags:    
News Summary - climates-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.