കുവൈത്ത് സിറ്റി: രാജ്യത്തെ വിറപ്പിച്ച വെള്ളപ്പൊക്കത്തിന് ശേഷം കുവൈത്തിനിത് സമഗ്ര ശുദ്ധീകരണ, പുനരുദ്ധാരണ കാലം. റോഡുകളിലും മരുഭൂമിയിലും കടലോരത്തും അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്ന ചെയ്യുന്ന തീവ്രയത്നത്തിലാണ് അധികൃതർ. ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി ഡ്രെയിനേജ് സംവിധാനം പലയിടത്തും അടഞ്ഞുപോയത് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയിരുന്നു. ഇത് ശരിയാക്കുന്നതിനാണ് പ്രധാന പരിഗണന നൽകുന്നത്.
ഇതിനൊപ്പം റോഡുകളിൽ താഴ്ന്നപ്രദേശത്ത് കെട്ടിക്കിടന്ന വെള്ളം വറ്റിക്കുന്ന പണി ഏതാണ്ട് പൂർത്തിയായി. വൈദ്യുതിസംവിധാനം പലയിടത്തും തകരാറിലായിരുന്നു. പ്രളയദിവസം പലയിടത്തും ഇരുട്ടിലായി. വൈദ്യുതി മന്ത്രാലത്തിെൻറ നേതൃത്വത്തിൽ അറ്റകുറ്റപ്പണി തുടരുകയാണ്. വ്യാഴാഴ്ച വരെയുള്ള മൂന്ന് ദിവസത്തിൽ 245 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1997ലെ 64.1 മില്ലിമീറ്റർ എന്ന റെക്കോർഡ് ബഹുദൂരം പിന്നിലായി.
50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മഴ എന്നാണ് കാലാവസ്ഥാ വകുപ്പിെൻറ വിലയിരുത്തൽ. മുതിർന്നപൗരന്മാരും പറയുന്നത് തങ്ങളുടെ ഒാർമയിൽ ഇത്ര വലിയ മഴ കുവൈത്തിൽ ഉണ്ടായിട്ടില്ല എന്നാണ്. മുമ്പില്ലാത്ത വിധം കനത്ത മഴ പെയ്തിട്ടും ഗുരുതര അത്യാഹിതങ്ങളോ ആൾനാശമോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് രാജ്യത്തെ പൊതുസംവിധാനങ്ങളുടെ കാര്യക്ഷമതയാണ് തെളിയിക്കുന്നതെന്ന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.
മുെമ്പങ്ങുമില്ലാത്ത സാഹചര്യങ്ങളെ രാജ്യം നേരിടുന്ന ഇൗ ഘട്ടത്തിൽ എല്ലാവരും ഒരുമയോടെ നിൽക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പറഞ്ഞു. അസത്യപ്രചാരണം രക്ഷാപ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.