എം.എ നിസാം-ഒ.ഐ.സി.സി ജനറൽ സെക്രട്ടറി (സംഘടന ചുമതല)
നോർക്കയും ലോക കേരള സഭയും പോലുള്ള പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച സംവിധാനങ്ങളും ഈ വിഷയത്തിൽ ഒന്നും ചെയ്തില്ല സംഘർഷ പശ്ചാത്തലത്തിൽ കുവൈത്തിലെ മലയാളികൾ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറോ കേരള സംസ്ഥാന സർക്കാറോ ബന്ധപ്പെട്ട സംവിധാനങ്ങളോ ഇതുവരെ ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.
കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിന് അടിത്തറ പാകുന്നത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികളാണ്. വർഷംതോറും വൻതോതിലുള്ള വിദേശനാണ്യമാണ് ഇവർ നാട്ടിലേക്ക് അയക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ അവഗണിക്കുന്ന സമീപനമാണ് അധികാരികൾ കൈകൊള്ളുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവർക്കായി ഒരു ചാർട്ടേർഡ് വിമാന സർവീസ് പോലും ആരംഭിക്കാൻ സർക്കാറുകൾ മുൻകൈ എടുത്തില്ല. നോർക്കയും ലോക കേരള സഭയും പോലുള്ള പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച സംവിധാനങ്ങളും ഈ വിഷയത്തിൽ ഒന്നും ചെയ്തില്ല.
മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് പ്രത്യേക യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ, മലയാളികൾക്ക് അത്തരം പരിഗണന ലഭിക്കാത്തത് അവഗണന അല്ലാതെ മറ്റെന്താണ്? അവഗണനകൾ അവസാനിപ്പിച്ച് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും അടിയന്തര ഇടപെടൽ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.