കുവൈത്ത് സിറ്റി: നവാഭിഷിക്തനായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക് കുവൈത്തിലെ യാക്കോബായ ഇടവകകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എൻ.ഇ.സി.കെ ചർച്ച പാരിഷ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ കുവൈത്ത് പാട്രിയാർക്കൽ വികാരി ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷ്യോ യൂജിൻ മാർട്ടിൻ ന്യൂജന്റ് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ ഇന്ത്യൻ എംബസി യോഗത്തിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ മുലുക, മെട്രോപൊളിറ്റൻ ഘട്ടാസ് ഹാസിം (ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്), ഡോ. തോമസ് എബ്രഹാം (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ), ഇമ്മാനുവൽ ബെഞ്ചമിൻ ഗാരിബ് (ചെയർമാൻ, എൻ.ഇ.സി.കെ കുവൈത്ത്), ഡോ. മൈക്കൽ എംബോണ (ചാപ്ലിൻ, സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ച്), കെ.ജി. എബ്രഹാം (മാനേജിങ് ഡയറക്ടർ, എൻ.ബി..ടിസി ഗ്രൂപ്പ്), ഫാ. ബിനു എബ്രഹാം (പ്രസിഡന്റ്, കെ.ഇ.സി.എഫ്), റോയ് കെ. യോഹന്നാൻ (അഡ്മിനിസ്ട്രേറ്റർ, എൻ.ഇ.സി.കെ), മുസ്തഫ കാരി (ജനറൽ സെക്രട്ടറി,കെ.എം.സി.സി), കമാൻഡർ ബിന്നി മാത്യു, എൽദോസ് പി. ജോയ് (എം.സി അംഗം മലങ്കര സഭ), ജിനു എം. ബേബി (സെക്രട്ടറി, സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച്), ലിബിൻ ജോയ് (ജോ. സെക്രട്ടറി, സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ച്) എന്നിവർ ആശംസകൾ അറിയിച്ചു. ഫാ. സ്റ്റീഫൻ സ്വാഗതവും റവ. സി.പി. സാമുവേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.