കുവൈത്ത് സിറ്റി: പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയയാളെ അറസ്റ്റ്ചെയ്തു. ക്ലബ് ഹൗസ് വഴി പ്രവാചകന്റെ വിവാഹത്തെക്കുറിച്ച് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വിദ്വേഷ പ്രചാരണം, പ്രവാചകനിന്ദ എന്നിവക്കെതിരെ ശക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.