കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന പത്താം അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് അവസാന റൗണ്ട് മത്സരത്തിൽ തുനീഷ്യക്കും സൗദി അറേബ്യക്കും വിജയം. മൊറോക്കോയെ 35-32 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ടുണീഷ്യ അവസാന മത്സരം അവസ്മരണീയമാക്കിയത്. മികച്ച കളി പുറത്തെടുത്ത മൊറോക്കോയെ, അവസാനഘട്ടത്തിൽ ലീഡ് നേടിയാണ് തുനീഷ്യ മറികടന്നത്. ആദ്യ പകുതിയിൽ എട്ടു ഗോളുകളുടെ (21-13) വലിയ ലീഡ് നേടിയ തുനീഷ്യക്ക് രണ്ടാം പകുതിയിൽ കാലിടറിയതോടെ, മൊറോകോ മുന്നേറിയെങ്കിലും മത്സരം വിജയിക്കാനായില്ല.
മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് ടുണീഷ്യയുടെ മുസ്തഫ ബെൻ ഖൈസ് നേടി. ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടന്ന മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ ഇറാഖിനെ 25-20ന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ സൗദി ടീമിന് 10-12 ലീഡ് നേടി.
രണ്ടാം പകുതിയിലും സൗദി അറേബ്യ ലീഡ് തുടർന്നു. മികച്ച കളിക്കാരനുള്ള അവാർഡ് സൗദി താരം ഹൈദർ മുഹമ്മദിന് ലഭിച്ചു. ഈ മാസം അഞ്ചിന് ആരംഭിച്ച ടൂർണമെന്റ് സെമി മത്സരങ്ങളിൽ ഖത്തർ ഈജിപ്തിനെയും കുവൈത്ത് ബഹ്റൈനെയും നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.