അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് സെമിയിൽ. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ കുവൈത്ത് ബഹ്റൈനെ നേരിടും.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യു.എ.ഇയെ ഉജ്ജ്വല വിജയത്തോടെ മറികടന്നാണ് കുവൈത്ത് നേട്ടം. ഗ്രൂപ് സിയിൽ തുടർച്ചയായ രണ്ടു ജയങ്ങളോടെ കുവൈത്ത് ഒന്നാമതുമെത്തി. ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് ഹാളിൽ നടന്ന മത്സരത്തിൽ ശക്തമായി തിരിച്ചുവന്നാണ് കുവൈത്ത് സെമി ബെർത്ത് ഉറപ്പാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച യു.എ.ഇ ആദ്യപകുതിയിൽ (15-14) എന്ന സ്കോറിൽ മുന്നിലെത്തി കുവൈത്തിനെ ഞെട്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന കുവൈത്ത് ടീം യു.എ.ഇയെ പിന്തള്ളി ലീഡ് നേടി.
കാണികളുടെ വലിയ പിന്തുണയിൽ 32-24 എന്ന സ്കോറിൽ എതിരാളികളെ പരാജയപ്പെടുത്തി വിജയം നേടി. കുവൈത്തിന്റെ സെയ്ഫ് അൽ അദാനി മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. രണ്ടാം സെമിയിൽ ഈജിപ്ത് ഖത്തറുമായി ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ.
കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ ഒമ്പത് ടീമുകളാണ് മൂന്നു ഗ്രൂപ്പുകളിലായി ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.