അമീർ കപ്പ് ഫുട്ബാൾ ഫൈനൽ വീണ്ടും മാറ്റി

കുവൈത്ത് സിറ്റി: തിങ്കളാഴ്ച നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ വീണ്ടും മാറ്റിവെച്ചു. മേയ് 16 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം പൊടിക്കാറ്റ് മൂലം ഒരാഴ്ച നീട്ടിവെച്ചതാണ്.

ഈ ആഴ്ചയും അന്തരീക്ഷം പൊടിമൂടിയതിനാൽ വീണ്ടും മാറ്റിവെക്കാൻ നിർബന്ധിതരാകുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 7.10ന് ശൈഖ് ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് പുതിയ തീരുമാനം.

കാലാവസ്ഥ അനുകൂലമായാൽ ചൊവ്വാഴ്ച ഫൈനലിൽ കസ്മ സ്പോർട്സ് ക്ലബ് സാൽമിയ സ്പോർട്സ് ക്ലബിനെ നേരിടും.

സാൽമിയ 1992, 2000 വർഷങ്ങളിൽ ജേതാക്കളായിട്ടുണ്ട്. കസ്മ ഏഴു തവണ അമീർ കപ്പിൽ മുത്തമിട്ടു. 2011ലാണ് ഒടുവിലത്തെ കിരീടധാരണം. 2016ലും കസ്മ ഫൈനലിൽ എത്തിയെങ്കിലും കുവൈത്ത് സ്പോർട്ടിങ് ക്ലബിനോട് കീഴടങ്ങി. ടൂർണമെൻറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബും ആണ്.

16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 15 തവണ കിരീടം ചൂടിയിട്ടുണ്ട്.1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്.

Tags:    
News Summary - Amir Cup football final postponed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.