കുവൈത്ത് സിറ്റി: പന്തിൽ പിരിശംവെച്ച് ആവേശത്തിമിർപ്പിലാടിയ നാളുകളായിരുന്നു കഴിഞ്ഞ ഒരുമാസക്കാലം. ജോലിത്തിരക്കിെൻറ വിരസതയകറ്റാൻ വീണുകിട്ടിയ ഉത്സവത്തെ പ്രവാസികൾ വേണ്ടവിധം നെഞ്ചേറ്റി. എല്ലാ തിരക്കുകളും മാറ്റിവെച്ച് വൈകുന്നേരങ്ങളിൽ ചെറുകൂട്ടങ്ങൾ ഒത്തുകൂടി.
താമസസ്ഥലത്ത് സൗകര്യമുള്ളവരും വലിയ സ്ക്രീനുകളിൽ ഒരുമിച്ച് കളി കാണാനാണ് താൽപര്യം കാണിച്ചത്.
ഇഷ്ട ടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ. കേരളത്തിലേതുപോലെ ഇവിടെയും ബ്രസീലിനും അർജൻറീനക്കും തന്നെയായിരുന്നു ആരാധകരേറെ.
വാട്സ്ആപ് ഗ്രൂപ്പുകളിൽ ഫുട്ബാൾ അവലോകനവും ട്രോളുകളും നിറഞ്ഞാടി.
ലോകകപ്പ് വിരുന്നെത്തിയപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ മാത്രം വാട്സ്ആപ് ഗ്രൂപ്പുകൾ സൃഷ്ടിക്കപ്പെട്ടു. പ്രധാന ടീമുകളും താരങ്ങളും നേരേത്തതന്നെ പടം മടക്കിയത് ആവേശം തണുപ്പിച്ചു. ‘സ്വന്തം’ ടീം തോറ്റപ്പോൾ മറ്റു ടീമുകളിലേക്ക് കൂറുമാറിയവരും ഏറെ. എന്നാലും വിശ്വകായിക മാമാങ്കം എന്ന നിലക്കുള്ള ഗരിമയുണ്ടായിരുന്നു. ഫ്രാൻസിെൻറ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ക്രൊയേഷ്യൻ കുതിപ്പ് ഫൈനൽ വരെ എത്തുമെന്ന് പ്രവാസിക്കൂട്ടവും കരുതിയില്ല.
കൈയടിച്ചും ആർപ്പുവിളിച്ചും ഇഷ്ട ടീമിനെ പ്രോത്സാഹിപ്പിച്ച് യുവാക്കൾക്കൊപ്പം മധ്യവയസ്കരും ‘കളിപ്പിരാന്തിൽ’ മുഴുകി. അതുകൊണ്ടുതന്നെ മറ്റു കലാ സാംസ്കാരിക പരിപാടികൾ താരതമ്യേന കുറവായിരുന്നു.
ഇനി വീണ്ടും പഴയ പതിവു ദിനചര്യകളിലേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.