ഇസ്രായേല്‍ സമ്മര്‍ദം: കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍നിന്ന് അമേരിക്ക പിറകോട്ടടിക്കുന്നതായി സൂചന.
മുന്‍ തീരുമാനപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ കുവൈത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ സാധിക്കില്ളെന്ന യു.എസ് സര്‍ക്കാറിലെ വ്യോമായുധ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവിയുടെ വെളിപ്പെടുത്തലാണ് പുതിയ സംശയങ്ങള്‍ക്ക് ഇടയാക്കിയത്. കുവൈത്തിനെ കൂടാതെ ജി.സി.സി രാഷ്ട്രങ്ങളായ ഖത്തറുമായും ബഹ്റൈനുമായും പോര്‍ വിമാനങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ അമേരിക്ക കരാറിലേര്‍പ്പെട്ടിരുന്നു. ഈ മൂന്നു രാഷ്ട്രങ്ങള്‍ക്കും പോര്‍വിമാനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി സൂചിപ്പിച്ച അധികൃതര്‍ എന്നാണ് ഇവ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇസ്രായേലിന്‍െറ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കുവൈത്തുള്‍പ്പെടെ രാജ്യങ്ങള്‍ക്ക്  വ്യോമായുധങ്ങള്‍ നല്‍കുന്ന തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ അത്യാധുനികമായ ഇത്തരം ആയുധങ്ങള്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് നല്‍കുന്നത് തങ്ങള്‍ക്ക് ഭീഷണിയായേക്കുമെന്നാണ് ഇസ്രായേലിന്‍െറ ആശങ്ക.
 എഫ് 18 ഇനത്തില്‍പ്പെട്ട 18 സൂപ്പര്‍ ഹോര്‍നെറ്റ് പോര്‍വിമാനങ്ങള്‍ കുവൈത്തിന് വില്‍കാനുള്ള കരാറിലാണ് അമേരിക്കന്‍ പ്രതിരോധവിഭാഗമായ പെന്‍റഗണ്‍ നേരത്തേ ധാരണയിലത്തെിയിരുന്നത്. എഫ് 15 ഇനത്തില്‍പെട്ട 35 യുദ്ധവിമാനങ്ങള്‍ ഖത്തറിന് വില്‍ക്കാനും എഫ് 16 ഇനത്തില്‍പെട്ട 16 വിമാനങ്ങള്‍ ബഹ്റൈന് നല്‍കാനും പെന്‍റഗണ്‍ ധാരണയിലത്തെിയിരുന്നെങ്കിലും ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഇവ ലഭ്യമാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. കുവൈത്തുമായി മൂന്നു ബില്യന്‍ ഡോളറിന്‍െറയും ഖത്തറുമായി നാലു ബില്യന്‍ ഡോളറിന്‍െറയും ബഹ്റൈനുമായി ഒരു ബില്യന്‍ ഡോളറിന്‍െറയും കരാറിലാണ് പെന്‍റഗണ്‍ ധാരണയിലത്തെിയിരു
ന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.