അഹ്മദിയില്‍ റെയ്ഡ്; 78 പേര്‍  പിടിയില്‍ 

അഹ്മദി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിന്‍െറ ഭാഗമായി അഹ്മദി ഗവര്‍ണറ്റേിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്നലെ  സുരക്ഷാ പരിശോധന അരങ്ങേറി. ഫിന്‍താസ്, ജാബിര്‍ അല്‍ അലി, സബാഹിയ, മഹ്ബൂല, ദഹ്റ്, റിഖ, ഉഖൈല, അബൂഹലീഫ, മംഗഫ്, കബദ്, ഖൈറാന്‍ എന്നിവിടങ്ങളിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടന്നത്. സംശയമുള്ളവരടക്കം വിവിധ പ്രദേശങ്ങളില്‍നിന്ന് ആദ്യഘട്ടത്തില്‍ നൂറുകണക്കിന് പേരെ പിടികൂടുകയായിരുന്നു. 
തുടര്‍ന്ന്, രേഖകളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം 78 പേരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയാണുണ്ടായത്. ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 14 പേര്‍, വിവിധ സിവില്‍ കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞുവന്ന 21 പേര്‍ എന്നിവരും മയക്കുമരുന്ന് കൈവശംവെച്ച മൂന്നുപേരുമുള്‍പ്പെടെയാണ് സൂക്ഷ്മപരിശോധനക്ക് ശേഷം കസ്റ്റഡിയിലായത്. 
ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അഹ്മദി ഗവര്‍ണറേറ്റ് അസി. സുരക്ഷാ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല സഫാഹ് അല്‍ മുല്ലയുടെ നേതൃത്വത്തിലത്തെിയ പൊലീസ് സംഘം പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളിലും ചെക്പോസ്റ്റുകള്‍ തീര്‍ത്താണ് ആളുകളെ 
പരിശോധിച്ചത്. സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡില്‍ 31 ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. വിവിധ പ്രദേശങ്ങളില്‍നിന്ന് ആറു വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.