യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2026-27 പ്രവർത്തന വർഷത്തെ

ആദ്യ പ്രവർത്തക സംഗമത്തിൽനിന്ന്

യൂത്ത് ഇന്ത്യ ബഹ്‌റൈൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2026-27 പ്രവർത്തന വർഷത്തെ ആദ്യ പ്രവർത്തക സംഗമം ഫ്രണ്ട്‌സ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ സമിതിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ, കഴിഞ്ഞ കാലയളവിൽ ബഹ്‌റൈനിലെ പ്രവാസി യുവാക്കൾക്കിടയിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടത്താനും സജീവമായ സാന്നിധ്യമാകാനും സംഘടനക്ക് സാധിച്ചതായി അംഗങ്ങൾ വിലയിരുത്തി.

പുതിയ സമിതിയുടെ നേതൃത്വത്തിൽ വരും വർഷത്തേക്കുള്ള പ്രവർത്തന മാർഗരേഖ യോഗത്തിൽ അവതരിപ്പിച്ചു. നന്മയുടെ പാതയിലുള്ള പ്രവർത്തക നിര വിപുലീകരിക്കാനും, അറിവും ജാഗ്രതയുമുള്ള ഒരു യുവത്വത്തെ വളർത്തിയെടുക്കാനുമുള്ള പദ്ധതികൾക്ക് പുതിയ സമിതി പ്രാധാന്യം നൽകും.

പ്രവാസകാലത്തെ അർഥപൂർണമായി വിനിയോഗിച്ച് തൊഴിൽ മേഖലയിലും മറ്റ് സാമൂഹിക വിഷയങ്ങളിലും ജാഗ്രതയുള്ളവരാകാനും, സേവന-സഹായ പ്രവർത്തനങ്ങളിൽ യുവാക്കളുടെ സജീവമായ ഇടപെടലുകൾ ഉറപ്പാക്കുകയും മാർഗ രേഖയുടെ പ്രധാന ഊന്നലിൽ പെട്ടതാണ് . പ്രവാസലോകത്തെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ സർഗാത്മകമായ ഇടപെടലുകൾ നടത്താനും പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ പരിപാടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ജനറൽ സെക്രട്ടറി സിറാജ് ആമുഖവും പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ യോഗത്തിൽ അധ്യക്ഷതയും വഹിച്ചു. പ്രവർത്തന മാർഗരേഖ മുൻനിർത്തി പുതിയ കാലയളവിൽ കൂടുതൽ ഗൗരവത്തോടും ഊർജസ്വലതയോടും കൂടി കർമരംഗത്ത് സജീവമാകാൻ പ്രസിഡന്റ് പ്രവർത്തകരെ ഓർമിപ്പിച്ചു. സാജിർ ഇരിക്കൂർ സമാപന പ്രസംഗം നടത്തി. ബഹ്‌റൈന്റെ അഞ്ച് സർക്കിളുകളിൽ നിന്നുള്ള പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Youth India Bahrain activists organized a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.