മനാമ: കുട്ടികളുടെ ഇഷ്ട മ്യൂസിക്കൽ ഷോ ‘ദി വിസാർഡ് ഓഫ് ഓസ്’ ബഹ്റൈനിലേക്ക് എത്തുന്നു.
ലോകപ്രശസ്തമായ നോ വൽ, സിനിമ എന്നിങ്ങനെ ലക്ഷക്കണക്കിന് കാണികളെയും വായനക്കാരെയും സ്വാധീനിച്ച ‘ദി വിസാർഡ് ഓഫ് ഓസ്’ മ്യൂസിക്കൽ ഷ ോ എന്ന രൂപത്തിൽ എത്തുേമ്പാൾ അതിനായി കാത്തിരിക്കുന്നവരും ഏറെയാണ്. ഇൗദ് അൽ അദ്ഹ അവധിദിനങ്ങൾ പ്രമാണിച്ചാണ് ഇത്തരമൊരു വിത്യസ്ത പരിപാടി അവതരിപ്പിക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ)യുെട ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശൈഖ് ഖാലെദ് ബിൻ ഹമുദ് ആൽ ഖലീഫ പറഞ്ഞു. പ്രദർശനത്തിെൻറ തുടക്കം ആഗസ്റ്റ് 13 ന് ബഹ്റൈൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻറ് കൺവൻഷൻ സെൻററിൽ നടക്കും.
‘ദി വിസാർഡ് ഓഫ് ഓസ്’എന്ന സർഗാത്മക സൃഷ്ടിയുടെയും അതിലെ ജനപ്രിയ കഥാപാത്രങ്ങളുടെയും ചരിത്രം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടും 18 വർഷങ്ങളും പിന്നിട്ടിരിക്കുകയാണ്. ഫ്രാങ്ക് ബോം 1900ല്‍ എഴുതിയ ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ് എന്ന നോവൽ പുറത്ത് വന്ന് അധികനാൾ കഴിയുംമുെമ്പ കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. തുടർന്ന് ഇതിെൻറ പുതിയ എഡിഷനുകൾ വിറ്റഴിഞ്ഞ് കൊണ്ടിരുന്നു. തുടർന്ന് ഇത് ചലച്ചിത്രമാക്കാൻ നിരവധിപേർ ശ്രമിച്ചുവെങ്കിലും അതിനുള്ള നിയോഗം ലഭിച്ചത് വിക്ടര്‍ ഫ്‌ളെമിംഗ് എന്ന സംവിധായകനാണ്. 1939 ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ചിത്രം ഹോളിവുഡിൽ തകർത്തോടുകയും കുട്ടികളുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ സിനിമാശാലകളിൽ ചിത്രം കാണാൻ ആളുകൾ മണിക്കൂറുകളോളം ക്യൂ നിന്നു. തുടർന്ന് ചിത്രം പുതിയ രൂപത്തിൽ 1955 ൽ പ്രദർശനത്തിനെത്തി. 15 വർഷങ്ങൾക്കുശേഷവും ചിത്രം പരിഷ്ക്കരിച്ച് പ്രദർശിപ്പിച്ചു. 1986, 89, 2002, 2009, 2015 എന്നീ വർഷങ്ങളിലും പുതിയ രൂപത്തിലെത്തി.
ഓസ് എന്ന അദ്ഭുത ലോകത്തേക്ക് ഡൊറോത്തി എന്ന പെണ്‍കുട്ടി നടത്തുന്ന സാഹസിക യാത്രയുടെ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡൊറോത്തിയുടെ ഒപ്പമുള്ള ടോറ്റോ എന്ന നായക്കുട്ടിയും പേടിത്തൊണ്ടനായ സിംഹവും എല്ലാം ഇൗ രചനയെ ഏറെ കൗതുകകരമാക്കുന്നുണ്ട്. നോവലിെൻറയും സിനിമയുടെയും തനിമ ചോരാെത, എന്നാൽ ഏറെ വൈിദ്ധ്യത്തോടെയാണ് മ്യൂസിക്കൽഷോ രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ കുടുകുടെ ചിരിപ്പിക്കുന്നതും അതിനൊപ്പം വിസ്മയപ്പെടുത്തുന്നതുമായ അനുഭവമെന്ന നിലയിലും ‘ദി വിസാർഡ് ഓഫ് ഓസ്’ മ്യൂസിക്കൽ ഷോ ലോകരാജ്യങ്ങളിൽ ഏറെ ജനപ്രിയമാണ്.
ഇതാദ്യമായി ‘ദി വിസാർഡ് ഓഫ് ഓസ്’ബഹ്റൈനിലെ വേദിയിൽ അവതരിപ്പിക്കുന്നതിനെ തങ്ങൾ ഏറ്റവും സന്തോഷകരമായാണ് കാണുന്നതെന്ന് ശൈഖ് ഖാലെദ് ബിൻ ഹമുദ് ആൽ ഖലീഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.