മനാമ: മെച്ചപ്പെട്ട കസ്റ്റംസ് സേവനം ലഭ്യമാക്കുന്നതിനായി 15 കരാറുകളിലൊപ്പുവെച്ചതായി ബഹ്റൈൻ കസ്റ്റംസ് വിഭാഗം മേധാവി ശൈഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവും ഉറപ്പാക്കാനും കസ്റ്റംസ് ഇടപാടുകൾ സുതാര്യമാക്കുന്നതിനും ഇത് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളുമായാണ് കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. നാഷനൽ കാൾ സെൻററുമായി സഹകരിച്ച് ഇൻഫർമേഷൻ രംഗത്ത് മികവു പുലർത്താൻ കഴിഞ്ഞ കാലയളവിൽ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കയറ്റുമതി, ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസമടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വൻകിട കമ്പനികൾക്ക് ഒട്ടും താമസമില്ലാതെ ക്ലിയറൻസ് നടക്കുന്നത് വഴി പുതിയ കമ്പനികളെ ആകർഷിക്കാൻ സാധിക്കും. സെപ്റ്റംബറിൽ മാത്രം രാജ്യത്ത് ഇറക്കുമതി ചെയ്ത 14,000 കണ്ടെയ്നറുകൾ ക്ലിയറൻസ് നടത്തി.
നിയമവിരുദ്ധമായ 475 കണ്ടെയ്നറുകൾ പിടികൂടി. 960 ദശലക്ഷം ദീനാറിെൻറ വസ്തുക്കളാണ് കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത്. നവീകരിച്ച സേവനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ചരക്കുനീക്കത്തിൽ 40 ശതമാനം ചെലവുകുറക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.