വേണു വടകരക്ക് മാത്യു കുഴൽനാടൻ എം.എൽ.എ പുരസ്‌കാരം കൈമാറുന്നു

വേണു വടകരക്ക് പുരസ്‌കാരം സമ്മാനിച്ചു

മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹികപ്രവർത്തകർക്ക് നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ വേണു വടകരക്ക് മാത്യു കുഴൽനാടൻ എം.എൽ.എ സമ്മാനിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പത്താമത് ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 വേദിയിൽ വെച്ചാണ് പുരസ്‌കാരം നൽകിയത്.

ഡി.സി.സി മലപ്പുറം പ്രസിഡന്റ് വി.എസ്. ജോയ്, ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, വനിതാവേദി കോഓഡിനേറ്റർ മുബീന മൻഷീർ, സംഘടന കോർ കമ്മിറ്റി അംഗങ്ങൾ, ബഹ്‌റൈനിലെ സാമൂഹിക, സംസ്കാരിക മേഖലയിലുള്ളവർ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

പ്രവാസലോകത്ത് വർഷങ്ങളായി നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് വേണു വടകര. നാട്ടിലെയും വിദേശത്തെയും കാരുണ്യ, സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടാറുണ്ട്. നോർക്കയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പ്രവാസി ക്ഷേമനിധി അംഗത്വം ചേർക്കുന്നതിലും സർക്കാർ ആനുകൂല്യങ്ങൾ അർഹരായവർക്ക് വാങ്ങിനൽകുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്.

കണ്ണൂർ, മട്ടന്നൂർ മേഖലകളിൽ സാമൂഹികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ധീരരക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകുന്നത്. ഷുഹൈബ് മുൻ പ്രവാസി കൂടിയായിരുന്നു. ഈ പുരസ്‌കാരം ഇതിനു മുമ്പ് അഷ്‌റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീർ അമ്പലായി, മനോജ് വടകര, സാബു ചിറമേൽ എന്നിവർക്ക് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Shuhaib Pravasi Mitra Award handed over to Venu Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.