മനാമ: രാജ്യത്തിെൻറ 71ാം സ്വാതന്ത്ര്യ ദിന വേളയിൽ സ്വാതന്ത്ര്യത്തിെൻറ നാനാർഥങ്ങൾ ചികഞ്ഞ് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ‘സ്വാതന്ത്ര്യം -വർത്തമാനം,ഭാവി’ എന്ന വിഷയത്തെക്കുറിച്ച് നടന്ന ചർച്ചയിൽ വ്യക്തി സ്വാതന്ത്യ്രം അപഹരിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ പ്രതിഷേധമുയർന്നു. സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ക്ഷേമ രാഷ്ട്ര സങ്കൽപത്തെ അട്ടിമറിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പ് പൗരബോധമുള്ള എല്ലാവരുടെയും ബാധ്യതയാണെന്ന് വിഷയാവതരണം നടത്തിയ സിറാജ് പള്ളിക്കര പറഞ്ഞു. ജനാധിപത്യത്തിെൻറ സൗന്ദര്യം മനസിലാക്കിയ ജനതയെ പിടിച്ചുകെട്ടാൻ ഫാഷിസ്റ്റ് ശക്തികൾക്ക് സാധിക്കില്ലെന്ന് സജി മാർക്കോസ് അഭിപ്രായപ്പെട്ടു. പ്രതീക്ഷ പൂർണമായും അറ്റുപോയ കാലത്തല്ല നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലധാരകളുടെ സംഗമ ഭൂമികയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര മുന്നേറ്റമെന്നും വൈവിധ്യം ഇന്ത്യൻ സ്വത്വത്തിെൻറ അടയാളമാണെന്നും എ.വി. ഷെറിൻ പറഞ്ഞു. അതുതകർക്കാനുള്ള ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ പോരാട്ടത്തിെൻറ െഎക്യനിര ഉയരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനദ്രോഹ നയങ്ങളെ എതിർക്കുന്നവരെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്ന രീതി മതേതര ഇന്ത്യയിൽ വിലപ്പോവില്ലെന്ന് ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. വികസനത്തിെൻറയും പുരോഗതിയുടെയും നേട്ടങ്ങൾ സമൂഹത്തിെൻറ താഴേക്കിടയിലുള്ളവരിലേക്ക് എത്തിക്കുന്നതിൽ മാറി മാറി വന്ന ഭരണകൂടങ്ങൾക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് കെ.ടി നൗഷാദ് സൂചിപ്പിച്ചു.
സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർ അവമതിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തിന് ഒരു സംഭാവനയും നൽകാത്തവരെ ആദരിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് നിലനിൽക്കുന്നതെന്ന് ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന നയങ്ങൾക്കെതിരെ മറ്റൊരു സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന് കെ.ജനാർദനൻ അഭിപ്രായപ്പെട്ടു. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന് ബിജു മലയിൽ അഭിപ്രായപ്പെട്ടു. സെമിനാർ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് ഇ.കെ.സലീം ഉദ്ഘാടനം ചെയ്തു.സിഞ്ചിൽ നടന്ന പരിപാടിയിൽ യൂനുസ് സലീം മോഡറേറ്റർ ആയിരുന്നു. ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.