മനാമ: ഭാഗികമായി വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സ്കൂളുകള്‍ ഒരുങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആവശ്യമായ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് അധ്യാപകര്‍ക്ക് സ്കൂളുകളിലെത്താനുള്ള ഒരുക്കവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സുരക്ഷിതമായ അന്തരീക്ഷത്തില്‍ അധ്യാപകര്‍ക്ക് സ്കൂളുകളിലെത്താന്‍ കഴിയുമെന്നും ഊഴംവെച്ച് വിദ്യാര്‍ഥികൾക്ക് സമീപഭാവിയില്‍ സ്കൂളുകളില്‍ പഠനം നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഖാലിദ് ഗരീബ് വ്യക്തമാക്കി.
സ്കൂള്‍ ജീവനക്കാർക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ ൈകകാര്യം ചെയ്യാന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ടീമുകള്‍ക്ക് രൂപംനല്‍കി.
സ്കൂളുകളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ശരീരോഷ്മാവ് പരിശോധിക്കും. സാമൂഹിക അകലവും ഉറപ്പുവരുത്തും. വിദ്യാർഥികൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഇടവിട്ട് ശുചീകരിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളും നൽകിയിട്ടുണ്ട്. കോവിഡ് ബാധ സംശയിക്കുന്ന സന്ദർഭങ്ങളിൽ ആരോഗ്യ അധികൃതരെ ഉടൻ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.ക്ലാസുകളില്‍ ഒന്നര മീറ്റര്‍ അകലത്തില്‍ സ്റ്റഡി ടേബിളുകള്‍ ഇടണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.