പാക്‌ട് ഭാവലയം -2024 പരിപാടിയിൽനിന്ന്

സംഗീതാസ്വാദകരുടെ മനം കവർന്ന് പാക്ട് ഭാവലയം -2024

മനാമ: സംഗീതവും നൃത്തവും സമഞ്ജസമായി സമ്മേളിച്ച പാക്‌ട് ഭാവലയം -2024 പരിപാടിക്ക് ആവേശകരമായ സമാപനം. ഒരു ദിവസം നീളുന്ന പരിപാടിയായാണ് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഭാവലയം അരങ്ങേറിയത്.

രാവിലെ ചെമ്പൈ സംഗീതോത്സവം പാലക്കാട് ശ്രീറാം ഉദ്‌ഘാടനം നിർവഹിച്ചതിനുശേഷം കർണാടക സംഗീതം പഠിക്കുന്ന കുട്ടികളും ബഹ്‌റൈനിലെ സംഗീതാധ്യാപകരും അവതരിപ്പിച്ച കീർത്തനങ്ങൾ കാണികൾ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. വൈകീട്ട് ശ്രീറാം നേതൃത്വം നൽകിയ നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ കാണികളുടെ മനസ്സിനു ഹരമേകി. ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിച്ച ‘മായിക’ അരങ്ങേറി.

പാക്ട് 2024 ഭാവലയം പരിപാടിയിൽ പാലക്കാട്  ശ്രീറാം സംഗീതകച്ചേരി അവതരിപ്പിക്കുന്നു

ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. സ്ക്രിപ്റ്റ് പ്രീതി ശ്രീകുമാറും അസോ.ഡയറക്ടർ നന്ദൻ വാര്യരും കൊറിയോഗ്രാഫി വിബിനും നിർവഹിച്ചു. സമാപനച്ചടങ്ങിൽ യൂസഫ് ലോറി (ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് , ക്യാപിറ്റൽ ഡയറക്ടറേറ്റ്), ലാൽ ജോസ് (മലയാള സിനിമ സംവിധായകൻ), പാലക്കാട് ശ്രീരാം (ഗായകൻ, ആർട്ടിസ്റ്റ് ), പമ്പാവാസൻ നായർ (എം.ഡി ആൻഡ് ചെയർമാൻ - അമാദ് ഗ്രൂപ്) , പി.വി. രാധാകൃഷ്ണ പിള്ള (ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്), ഡോ. ബാബു രാമചന്ദ്രൻ, ഫ്ലയിങ്കോ മാനേജിങ് ഡയറക്ടർ മുഹമ്മദ് സാബിത്ത്, ഡയറക്ടർ എഡ്വേർഡ് ജോയ്, അനൂപ് ( ജനറൽ മാനേജർ - അൽ ഷെരിഫ് ഗ്രൂപ് ,സേതുരാജ് കടക്കൽ (സ്റ്റാർ വിഷൻ )എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Pact Bhavalayam-2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.