• ഡോ.വേണു തോന്നയ്ക്കൽ

നൊമ്പരം

ഈ വീഥികൾ

എന്റെ ഹൃദയത്തെ

ചുറ്റി വരിഞ്ഞുമുറുകി

ദൂരേക്ക് നീളുന്നു.

ഇവിടെ

ചോരത്തുള്ളികൾ

വീഴ്ത്തിയ ചെമപ്പ്

വിറങ്ങലിക്കുന്നു.

എന്റെ കാലുകൾ

ചോര കുതിർന്നിരുളുന്ന

മണ്ണിൽ പുതയുന്നു.

രക്തക്കറയുറഞ്ഞ

വീഥികളിൽ

മതഭ്രാന്തിന്റെ

രഥമുരുളുന്നു.

രഥചക്രങ്ങൾക്കിടയിൽ

ചതഞ്ഞരയും മുമ്പ്

തെരയുക.

ഞാൻ എവിടെയാണ്

ഈ കുളിർ കാറ്റിനെന്തേ

നിണത്തിന്റെ ഗന്ധം.

നിണം മോന്തി

മദിക്കുന്ന

മത ഭ്രാന്തരുടെ

അലർച്ചയിൽ

മുറജപം തുടരുന്നു.

ഉറഞ്ഞു തുള്ളുന്ന

മതപാഠങ്ങൾക്കൊപ്പം

ഇന്ത്യയുടെ നൊമ്പരം

വാചാലമാകുന്നു.

Tags:    
News Summary - sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.