മനാമ: ശബരിമലയിൽ രണ്ടു യുവതികൾക്ക് സന്നിധാനത്ത് പ്രവേശിക്കാൻ കഴിയാത്ത നടപടി അയ്യപ്പന്‍റെ അനുഗ്രഹമാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാർ വർമ. ശബരിമലയിലേക്ക് ആചാര പ്രകാരമല്ലാത വരുന്നത് അയ്യപ്പൻ ആഗ്രഹിക്കുന്നില്ല എന്നതിന്‍റെ തെളിവാണിതെന്നും ശശികുമാർ വർമ വ്യക്തമാക്കി.
ഈ വിഷയത്തിൽ തന്ത്രി സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ലവലേശം ദൈവ വിശ്വാസമില്ലാത്തവരെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമം കോടിക്കണക്കിന് വിശ്വാസികളെ കൊഞ്ഞനം കുത്തുന്നതാണ്. നിലവിലെ സാഹചര്യം പരിഹരിക്കാൻ സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ശശികുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.
ബഹ്റൈനിൽ ഗുരുദേവാ സോഷ്യൽ സൊസൈറ്റി കാനു ബഹ്റൈൻ സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിന് നേതൃത്വം നൽകാനെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.